ബെംഗളൂരു: മൈസൂരുവില്‍ കൂട്ടബലാൽസംഗത്തിന് ഇരയായ മെഡിക്കല്‍ വിദ്യാർഥിനിയും കുടുംബവും നഗരം വിട്ടതായി പോലീസ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചതായും പൊലീസ് പറഞ്ഞു. ആക്രമണത്തിനിരയായ ശേഷം ചികിൽസയിൽ ആയിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോൾ മൊഴി നൽകാൻ തയ്യാറാകാതെ പെൺകുട്ടിയും കുടുംബവും നഗരം വിട്ടതായാണ് പോലീസ് പറയുന്നത്
ഓഗസ്‌റ്റ് 25നാണ് ഉത്തർപ്രദേശ് സ്വദേശിയായ പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു 23കാരിയായ പെൺകുട്ടി. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് പെൺകുട്ടിയെ പ്രതികൾ ആക്രമിച്ചത്. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പണം തട്ടാനും പ്രതികൾ ശ്രമിച്ചിരുന്നു.
Read also: സ്വാധീനമുണ്ടെങ്കിൽ പുതിയ പാർട്ടി ഉണ്ടാക്കട്ടെ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍