അഹമ്മദാബാദ്: ലവ് ജിഹാദിന്റെ പേരിൽ ഗുജറാത്ത് സർക്കാർ പാസാക്കിയ മതസ്വാതന്ത്ര്യ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധവും സ്‌ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും മതധ്രുവീകരണം ഉണ്ടാക്കുന്നതതും ആണെന്ന് നാഷണൽ അലയൻസ് ഫോർ പീപ്പിൾസ് മൂവ്മെന്റ് (എൻഎപിഎം). ബില്ലിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് എൻഎപിഎം ഗവർണർ ആചാര്യ ദേവവ്രതിന് നിവേദനം നൽകി.
ഹിന്ദുത്വ ശക്‌തികൾ സൃഷ്‌ടിച്ച ലവ് ജിഹാദ് എന്ന വ്യാജ പ്രചാരണത്തിന്റെ പേരിലാണ് ഇത്തരമൊരു നിയമം പാസാക്കിയത്. ഇത് വ്യക്‌തിസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം സമുദായത്തെ ലക്ഷ്യം വെച്ച് നടക്കുന്ന ഇത്തരം വർഗീയ പ്രചാരണങ്ങൾക്ക് നിയമസാധുത നൽകുന്നതിനാണ് ബിൽ പാസാക്കിയതെന്ന് ഗുജറാത്തിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനായ ദേവ് ദേശായിയും പറഞ്ഞു.
Read also: മഹാരാഷ്‌ട്രയിൽ ഇന്ന് മുതൽ നിരോധനാജ്‌ഞ