ന്യൂഡെൽഹി: ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി ഇന്ന് യോഗം ചേരും. ഓൺലൈൻ വഴിയാണ് യോഗം ചേരുക. അടുത്ത ജിഎസ്‌ടി കൗൺസിലിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് രൂപം നൽകും. സംസ്‌ഥാന ധനമന്ത്രി കെഎൽ ബാലഗോപാലും ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റിയിലെ അംഗമാണ്.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് കമ്മിറ്റി അധ്യക്ഷൻ. സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ജിഎസ്‌ടി നഷ്‌ടപരിഹാരം ഈ മാസം നിർത്താനിരിക്കെ നികുതി പരിഷ്‌ക്കരണ കമ്മിറ്റി റിപ്പോർട്ടിന് ഏറെ പ്രാധാന്യമുണ്ട്. സംസ്‌ഥാനങ്ങളുടെ നികുതി വരുമാനം വർധിപ്പിക്കാനുള്ള ശുപാർശകൾക്കാവും കമ്മിറ്റി മുൻഗണന നൽകുകയെന്നാണ് സൂചന.
എന്നാൽ, ഇതുമൂലം അവശ്യ സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് മുൻഗണന നൽകണമെന്ന റിസർവ് ബാങ്കിന്റെയും സാമ്പത്തിക വിദഗ്‌ധരുടെയും റിപ്പോർട്ടുകളും കമ്മിറ്റി ഇന്ന് പരിഗണിക്കും.
Most Read: കൊച്ചി മെട്രോക്ക് അഞ്ച് വയസ്; ഇന്ന് ഏത് സ്‌റ്റേഷനിലേക്കും 5 രൂപ മാത്രം