ദേശീയപാത വികസനം; സർവീസ് റോഡില്ലാത്തതിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു

By News Desk, Malabar News
Representational Image
Ajwa Travels

വടകര: പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന ജോലി പുരോഗമിക്കവേ 700 മീറ്ററിൽ സർവീസ് റോഡ് ഇല്ലാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പാലയാട് മുതൽ മൂരാട് വരെയുള്ള 700 മീറ്ററിൽ സർവീസ് റോഡില്ലാത്തതിനാൽ ഇരുവശത്തുമുള്ള 80ഓളം വീടുകൾക്കും സ്‌ഥാപനങ്ങൾക്കും ദേശീയപാതയിലേക്ക് കടക്കാൻ വഴിയില്ലാതാകും.

ഇതിനെതിരെ ശക്‌തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് നാട്ടുകാർ. ചൊവ്വാഴ്‌ച പ്രദേശവാസികൾ ദേശീയപാത വികസന പ്രവർത്തി നടക്കുന്ന സ്‌ഥലത്ത് പ്രതിഷേധവുമായെത്തി. ബുധനാഴ്‌ച കളക്‌ടർ, എൻഎച്‌എഐ പ്രോജക്‌ട് മാനേജർ എന്നിവർക്ക് പരാതി നൽകും. കർമസമിതി രൂപവൽക്കരിച്ച് സമര പരിപാടികൾ നടത്താനും പദ്ധതിയുണ്ട്.

നിലവിൽ പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള 2.1 കിലോമീറ്റർ റോഡിന്റെയും മൂരാട്, പാലോളിപ്പാലം എന്നിവിടങ്ങളിൽ പുതിയ പാലങ്ങളുടെയും നിർമാണവുമാണ് നടക്കുന്നത്. ഇതിനിടെയാണ് പാലയാട് നട മുതൽ മൂരാട് വരെ ഇരുവശത്തും സർവീസ് റോഡില്ലെന്ന് നാട്ടുകാർക്ക് മനസിലായത്. ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ ഇക്കാര്യം അധികൃതരും സ്‌ഥിരീകരിച്ചു. ഇതിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്.

Also Read: കരിപ്പൂർ വിമാനത്താവളം; അനധികൃതമായി കടത്തിയ 1.43 കോടിയുടെ സ്വർണ്ണം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE