കോഴിക്കോട്: എലത്തൂരില്‍ എന്‍സികെക്ക് അനുവദിച്ച സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍. യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഒരു സ്‌ഥാനാർഥി മാത്രമേ എലത്തൂരില്‍ ഉണ്ടാകൂ. കോണ്‍ഗ്രസ് വിമത സ്‌ഥാനാർഥി പത്രിക പിന്‍വലിക്കുമായിരിക്കും. എന്‍സികെ സ്‌ഥാനാർഥി തന്നെ മണ്ഡലത്തിൽ മൽസരിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
മുന്നണി സംവിധാനത്തിലെ മര്യാദ പാലിക്കണമെന്ന് എന്‍സികെ സ്‌ഥാനാർഥി സുല്‍ഫിക്കര്‍ മയൂരി നേരത്തെ പറഞ്ഞിരുന്നു. 140 മണ്ഡലത്തിലും കോണ്‍ഗ്രസ് തന്നെ മൽസരിച്ചാല്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, പ്രതിസന്ധി നിലനിന്നിരുന്ന മറ്റൊരു മണ്ഡലമായ ഇരിക്കൂറിൽ തൽക്കാലം പരിഹാരം ആയിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്‌ന പരിഹാരമായത്. സ്‌ഥാനാർഥിത്വത്തിൽ ഇടഞ്ഞ് രാജിവെച്ച നേതാക്കൾ രാജി പിൻവലിച്ചുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. എലത്തൂരിലെ തർക്കങ്ങളും ഉടൻ തന്നെ പരിഹരിക്കുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Read also: ഉമ്മൻ ചാണ്ടി ഇടപെട്ടു; ഇരിക്കൂറിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം