ന്യൂഡെൽഹി: നീറ്റ് പിജി പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി. മെയ് 21ന് നിശ്‌ചയിച്ച പരീക്ഷക്കെതിരെ ഒരു വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കാമെന്ന് അറിയിച്ചത്.
കൗൺസിലിങ്, പരീക്ഷാ തീയതികൾ അടുത്തടുത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ സ്‌റ്റുഡന്റ്‌സ് അസോസിയേഷൻ ഉൾപ്പടെ സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ പ്രധാനമന്ത്രിക്കും നിവേദനം നൽകിയിരുന്നു.
ഇതിനിടെ പരീക്ഷാ തീയതി ജൂലൈ ഒമ്പതിലേക്ക് മാറ്റിയെന്ന് വ്യക്‌തമാക്കി നാഷണൽ ടെസ്‌റ്റിങ് ഏജൻസിയുടെ പേരിൽ വ്യാജ സർക്കുലർ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, പരീക്ഷാ തീയതി മാറ്റിയിട്ടില്ലെന്നും നേരത്തെ നിശ്‌ചയിച്ച പ്രകാരം ഈ മാസം 21ന് തന്നെ നടക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കുകയായിരുന്നു.
Most Read: പിസി ജോർജ് ജാമ്യവ്യവസ്‌ഥ ലംഘിച്ചു; പ്രസംഗം പരിശോധിച്ചതിന് ശേഷം തുടർനടപടി- കമ്മീഷണർ