ന്യൂഡെൽഹി: നീറ്റ് യുജി പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഡെൽഹി ഹൈക്കോടതി വിമർശനത്തോടെ തള്ളി. 15 വിദ്യാർഥികൾക്ക് മാത്രമാണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യമുള്ളത്. ഇത്തരം ഹരജികൾ നിരുൽസാഹപ്പെടുത്തേണ്ടത് ആണെന്നും ഡെൽഹി ഹൈക്കോടതി വ്യക്‌തമാക്കി. വിവിധ സംസ്‌ഥാനങ്ങളിലെ പ്രളയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ ഡെൽഹി ഹൈക്കോടതിയെ സമീപിച്ചത്.
ഈ മാസം 17ന് നടത്താൻ നിശ്‌ചയിച്ചിരിക്കുന്ന ദേശീയ യോഗ്യത പ്രവേശന പരീക്ഷ (നീറ്റ്-യുജി) മാറ്റിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് ഡെൽഹി ഹൈക്കോടതിയിൽ വിദ്യാർഥികൾ ഹരജി നൽകിയത്. മെഡിക്കൽ, ഡെന്റൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ മാറ്റിവെക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം.
പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിന് പരാതി പരിഹാര സംവിധാനം ഉണ്ടാക്കണമെന്നും പ്രളയം മൂലമുള്ള പ്രത്യേക സാഹചര്യത്തിൽ ചില പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ ബുദ്ധിമുട്ടാണെന്നും വിദ്യാർഥികൾ പറയുന്നു.
Most Read: ‘പുതിയ ഇന്ത്യക്ക് പുതിയ നിഘണ്ടു’; പരിഹസിച്ച് രാഹുൽ ഗാന്ധി