പൊക്കാറ: നേപ്പാള്‍ വിമാന ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. കാരണം വ്യക്‌തമായി വിശകലനം ചെയ്യാനും മാര്‍ഗ നിര്‍ദ്ദേശം സമര്‍പ്പിക്കാനുമാണ് സാംസ്‌കാരിക ടൂറിസം മന്ത്രാലയ പ്രതിനിധി, സാങ്കേതിക വിദഗ്‌ധർ തുടങ്ങിയവർ ഉൾപ്പെടുന്ന അഞ്ചംഗ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.
നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിന്റെ അവശിഷ്‌ടം കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിച്ചുവരികയാണ്. വിമാനപകടത്തില്‍ 22 പേര്‍ മരിച്ചിരുന്നു. ഇന്നലെ രാവിലെയാണ് നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതായത്. 10.15ന് ടേക്ക് ഓഫ് ചെയ്‌ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ കാണാതാകുകയായിരുന്നു.
മുംബൈയിലെ നാലംഗ കുടുംബം അടക്കം 22 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 22 യാത്രക്കാരില്‍ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാര്‍. മുംബൈ സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവരെ കൂടാതെ കൂടാതെ 13 നേപ്പാള്‍ സ്വദേശികളും രണ്ട് ജര്‍മ്മന്‍ പൗരൻമാരും 3 നേപ്പാള്‍ സ്വദേശികളായ ക്യാബിന്‍ ക്രൂവുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
സൈന്യം തിരച്ചില്‍ തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ വിമാനാവശിഷ്‌ടങ്ങള്‍ കണ്ടതായി ഗ്രാമീണര്‍ അറിയിച്ചു. മുസ്‌തങ്ങിലെ കോവാങ് എന്ന സ്‌ഥലത്താണ് വിമാനം കണ്ടെത്തിയത്. ഇതനുസരിച്ച് സംഭവ സ്‌ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരും സൈന്യവും പുറപ്പെട്ടെങ്കിലും മോശം കാലാവസ്‌ഥ കാരണം ഇന്നലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കുകയായിരുന്നു.
അതേസമയം ക്യാപ്റ്റന്‍ ദീപു ജ്വര്‍ചന്‍, സീനിയര്‍ മെയിന്റനന്‍സ് എഞ്ചിനീയര്‍ ഉപേന്ദ്ര ലാല്‍ ശ്രേഷ്‌ഠ, സീനിയര്‍ മെറ്റീരിയോളജിസ്‌റ്റ് മണിരത്‌ന ശാക്യ എന്നിവരുള്‍പ്പടെയാണ് വിമാന ദുരന്തത്തിന്റെ കാരണം തേടുന്നത്.
Most Read: കള്ളപ്പണം വെളുപ്പിക്കൽ; ഡെൽഹി മന്ത്രി സത്യേന്ദർ ജെയിൻ അറസ്‌റ്റിൽ