നവജാത ശിശു മരിച്ചു: അനാസ്ഥയെന്ന് ബന്ധുക്കള്‍

By Trainee Reporter, Malabar News
new born BABY_Malabar News
Representational image
Ajwa Travels

കണ്ണൂര്‍: പാനൂരില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചെന്ന് പരാതി. പാനൂര്‍ മാണിക്കോത്ത് ഹനീഫ സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇവരുടെ വീട്ടില്‍ പ്രസവിച്ച കുഞ്ഞാണ് ചികിത്സ ലഭിക്കാതെ മരണമടഞ്ഞത്.

8 മാസം ഗര്‍ഭിണിയായിരുന്ന സമീറക്ക് ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതിനെ തുടര്‍ന്ന് അരോഗ്യവകുപ്പിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പ് സഹായമനുവദിച്ചില്ലായെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. കോവിഡ് സാഹചര്യങ്ങള്‍ മൂലം വീട്ടിലേക്ക് വരാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. തുടര്‍ന്ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു കുഞ്ഞിന്റെ മരണം. സംഭവത്തില്‍ ഡോക്ടറെയും നഴ്‌സിനെയും സ്ഥലം മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE