ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം പിടിമുറുക്കിയതിന് പിന്നാലെ രാജ്യത്ത് വീണ്ടും ആശങ്ക. കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്. പൂനെയിലെ നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജീനോം സീക്വന്‍സിംഗിലാണ് വകഭേദം സംഭവിച്ച ബി 1.1.28.2 വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.
എലി വര്‍ഗത്തില്‍പ്പെട്ട ജീവിയില്‍ നടത്തിയ പഠനത്തിലൂടെയാണ് പുതിയ വൈറസിനെ ഐസൊലേറ്റ് ചെയ്‌തെടുത്തത് എന്നാണ് വിവരം. ബ്രസീല്‍, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരിൽ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. രോഗം ബാധിച്ചവർ ഗുരുതര രോഗലക്ഷണങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. മറ്റ് കോവിഡ് ബാധയുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. വകഭേദം സംഭവിച്ച വൈറസിന് വ്യാപനസാധ്യത കൂടുതലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read: കൊവാക്‌സിനേക്കാൾ ഫലപ്രദം കോവിഷീൽഡെന്ന് പഠന റിപ്പോർട്