ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിനേക്കാൾ കോവിഡ് വൈറസിനെതിരായ ആന്റിബോഡി കൂടുതലുള്ളത് കോവിഷീൽഡ് സ്വീകരിച്ചവരിലെന്ന് പഠന റിപ്പോർട്. ‘കൊറോണ വൈറസ് വാക്‌സിൻ-ഇൻഡ്യൂസ്‌ഡ് ആന്റിബോഡി ടൈട്രെ’ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോർട് പുറത്തുവിട്ടിരിക്കുന്നത്.
രണ്ട് വാക്‌സിനും രണ്ട് ഡോസ് വീതം സ്വീകരിച്ച ആരോഗ്യ പ്രവർത്തകരിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലാത്ത ആരോഗ്യ പ്രവർത്തകരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.
കോവിഷീൽഡ് സ്വീകരിച്ചവരിൽ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കൊവാക്‌സിനുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം പൂർണമായും അവലോകനം ചെയ്യാത്തതിനാൽ ക്ളിനിക്കൽ പ്രാക്റ്റീസിനായി ഈ പഠനം ഉപയോഗിക്കരുതെന്ന് കോവാറ്റ് വ്യക്‌തമാക്കി.
Read Also: ലോക്ക്‌ഡൗൺ പിൻവലിക്കരുതെന്ന് വിദഗ്‌ധർ; സർക്കാർ തീരുമാനം ഇന്നറിയാം