കൊല്ലത്ത് നവജാതശിശു മരിച്ച സംഭവം; എട്ട് പേരുടെ ഡിഎൻഎ പരിശോധന നടത്തും

By Desk Reporter, Malabar News
newborn-baby-
Representational Image
Ajwa Travels

കൊല്ലം: കല്ലുവാതുക്കലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തിൽ സംശയിക്കപ്പെടുന്നവരുടെ ഡിഎൻഎ പരിശോധന നടത്താൻ പോലീസ് തീരുമാനം. പ്രദേശവാസികളായ എട്ട് പേരുടെ ഡിഎൻഎ പരിശോധനയാണ് നടത്തുന്നത്.

കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പില്‍ നിന്ന് ഈ മാസം അഞ്ചിനാണ് രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് കിലോ തൂക്കമുളള ആണ്‍കുഞ്ഞായിരുന്നു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വീട്ടുടമ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ ആയിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. ദേഹമാസകലം കരിയിലയും പൊടിയും മൂടിയ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിൽസയിലിരിക്കെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വച്ച് കുഞ്ഞ് മരിച്ചു.

സംഭവത്തില്‍ പ്രതികളെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പാരിപ്പള്ളി സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. മൊബൈല്‍ ഫോണ്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

പ്രദേശത്തിന് മുന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. സമീപത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Also Read:  കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE