തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി അധികൃതരുടെ വീഴ്‌ച കാരണം നവജാത ശിശു മരിച്ചെന്ന് പരാതി. തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കെതിരെയാണ് പരാതി. മലയിൻകീഴ് സ്വദേശികളായ അഖിൽ- മനീഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അപകടാവസ്‌ഥയിലായിട്ടും വേണ്ട ചികിൽസ നൽകിയില്ലെന്ന് ആരോപിച്ച് അഖിൽ തമ്പാനൂർ പോലീസിൽ പരാതി നൽകി.
എന്നാൽ, ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചു. ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ജനിച്ചപ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നുവെന്നും അധികൃതർ പറയുന്നു. പീഡിയാട്രീഷ്യൻ പരിശോധന നടത്തിയെന്നും ജീവനക്കാർ വ്യക്‌തമാക്കി.
Also Read: സംസ്‌ഥാനത്തെ കോളേജുകൾ ഒക്‌ടോബറിൽ തുറക്കും; ഉത്തരവായി