തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ രാത്രി നിയന്ത്രണം. ഒമൈക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി രാത്രി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇന്ന് മുതൽ രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് രാത്രിയാത്രക്ക് നിയന്ത്രണം ഉണ്ടാകുക. എന്നാൽ ശബരിമല, ശിവഗിരി തീർഥാടകർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്.
അടിയന്തിര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്ന ആളുകൾ സാക്ഷ്യപത്രം കയ്യിൽ കരുതണമെന്നും, രാത്രി 10ന് ശേഷമുളള പുതുവൽസരാഘോഷങ്ങൾക്കും ദേവാലയ ചടങ്ങുകൾക്കും നിയന്ത്രണം ബാധകമാണെന്നും ദുരന്തനിവാരണ വകുപ്പ് വ്യക്‌തമാക്കി. കൂടാതെ രാത്രി 10 മണി വരെയുള്ള ആഘോഷങ്ങൾക്കും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബാർ, ക്ളബ്, റസ്‌റ്ററന്റ് തുടങ്ങിയവയിൽ പകുതി സീറ്റിൽ മാത്രമേ ആളെ അനുവദിക്കാവൂ. ആൾക്കൂട്ട സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ തുടങ്ങിയവ പോലീസിന്റെ നിയന്ത്രണത്തിലായിരിക്കും. ഒപ്പം തന്നെ മേൽനോട്ടത്തിന് സെക്‌ടറൽ മജിസ്ട്രേട്ടുമാരെ ചുമതലപ്പെടുത്തും. കോവിഡ് പശ്‌ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമായതോടെ പല സ്‌ഥാപനങ്ങളും, സംഘടനകളും പുതുവൽസര പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
Read also: കശ്‌മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു