തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഇന്ന് മുതൽ കർശനമാക്കാൻ തീരുമാനം. ആദ്യ ദിവസമെന്ന നിലയിൽ ഇന്നലെ കർഫ്യൂ സമയത്ത് പുറത്തിറങ്ങിയ ആളുകൾക്ക് ബോധവൽക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്നലെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. നിലവിൽ രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് കർഫ്യൂ ഉള്ളത്.
ഇന്നലെ രാത്രി 9 മണിയോടെ കടകൾ അടച്ചെങ്കിലും വാഹനങ്ങളിൽ പുറത്തിറങ്ങിയ ആളുകൾ വളരെ കൂടുതലായിരുന്നു. ആദ്യ ദിവസമായതിനാല്‍ ഇവരെ ബോധവൽക്കരിക്കുകയാണ് പോലീസ് ചെയ്‌തത്. ഇന്ന് മുതല്‍ അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകൾക്കെതിരെ കര്‍ശന നടപടിയെടുക്കും. അവശ്യ സര്‍വീസ് ഒഴികെ ഒന്നും അനുവദിക്കുകയില്ലെന്നും, അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആവശ്യമെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യും.
അതേസമയം തന്നെ സംസ്‌ഥാനത്തെ നിലവിലത്തെ സാഹചര്യം കണക്കാക്കാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. 11 മണിയോടെ നടക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉന്നത ഉദ്യോഗസ്‌ഥര്‍ പങ്കെടുക്കും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും രോഗബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ നടത്തേണ്ട തുടര്‍ നടപടിയും യോഗത്തില്‍ ഇന്ന് തീരുമാനിക്കും.
Read also : കോവിഡ് വ്യാപനം; തിരുവിതാകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി