തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ശ്രീകോവിലിന് മുന്നിൽ ഒരേസമയം 10 പേർക്ക് മാത്രമേ അനുമതിയുള്ളൂ. ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്‌തൻമാരുടെ ശരീര താപനില കർശനമായി പരിശോധിക്കും.
സാനിറ്റൈസർ, സോപ്പ്, വെള്ളം ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഉറപ്പുവരുത്തും. ക്ഷേത്ര ജീവനക്കാർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കി. വാക്‌സിനേഷൻ ഘട്ടം ഘട്ടമായി പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസു അറിയിച്ചു. അന്നദാനവും ആന എഴുന്നള്ളിപ്പും പൂർണമായി ഒഴിവാക്കി. ക്ഷേത്രങ്ങൾ രാവിലെ 6ന് തുറന്ന് രാത്രി 7ന് അടക്കും. ശബരിമല ക്ഷേത്രത്തിൽ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
Read also: ഓക്‌സിജൻ ഉപയോഗത്തിൽ സംസ്‌ഥാനത്ത് 50 ശതമാനം വർധനക്ക് സാധ്യത