പ്രചാരണത്തിന് ഇറങ്ങാന്‍ മോദിക്ക് മേല്‍ നിതീഷിന്റെ സമ്മര്‍ദ്ദം; ചിരാഗ് പാസ്വാന്‍ 

By Syndicated , Malabar News
Chirag paswan_LJP_Malabar news
Ajwa Travels

പാറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിതീഷ് കുമാറിന് വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പിന്നില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമ്മര്‍ദ്ദമാണെന്ന് എല്‍ ജെ പി നേതാവ് ചിരാഗ് പാസ്വാന്‍.

”പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനൊപ്പം 12 റാലികള്‍ നടത്തുന്നുണ്ട്, നിതീഷ് കുമാര്‍ അത്രയേറെ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. അതാണ് കാരണം. അഥവാ ബീഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായാല്‍ ഞാന്‍ പ്രതിപക്ഷത്ത് ഇരിക്കും’, ചിരാഗ് പറഞ്ഞു.

ബി ജെ പിക്കെതിരെ തനിക്ക് പരാതിയില്ലെന്നും 15 വര്‍ഷമായി ബീഹാര്‍ ഭരിക്കുന്ന നിതീഷ് കുമാറിനെയും ജെ ഡി യുവിനെയും പിരിച്ചുവിട്ട് ബി ജെ പി-എല്‍ ജെ പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചിരാഗ് പറയുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി മോദിയുടെ ചിത്രം ഉപയോഗിക്കരുതെന്ന് ബി ജെ പി ചിരാഗ് പാസ്വാന് താക്കീത് നല്‍കി. പ്രധാനമന്ത്രി രാമനാണെന്നും രാമന്റെ ഹനുമാനാണ് താനെന്നുമുള്ള പാസ്വാന്റെ പരാമർശത്തിന് പിന്നാലെയാണ്  ഇതുവരെ പരസ്യമായി ചിരാഗിനെതിരെ രംഗത്തെത്താതിരുന്ന ബി ജെ പി മൗനം വെടിഞ്ഞതും മോദിയുടെ ഫോട്ടോ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടതും.

എന്നാല്‍ ബിജെപിയെ പിണക്കാതെയാണ് പാസ്വാന്‍ മറുപടി പറയുന്നത്. തന്റെ നെഞ്ച് പിളർന്നാൽ മോദിയെ കാണാം എന്നും അതുകൊണ്ട് തന്നെ പ്രചാരണത്തിന് മോദിയുടെ ഫോട്ടോ ആവശ്യമില്ല എന്നുമായിരുന്നു പാസ്വാന്റെ മറുപടി. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ബി ജെ പിക്കെതിരെ എല്‍ ജെ പി മൽസരിക്കുന്നുണ്ട്.  ജെ ഡി യു സ്‌ഥാനാര്‍ത്ഥികള്‍ക്ക് എതിരെ മൽസരിക്കാനുള്ള പദ്ധതി ബി ജെ പി ഉന്നത നേതൃത്വവുമായി നേരത്തെ ചര്‍ച്ച ചെയ്‌തിരുന്നുവെന്ന് ചിരാഗ് പാസ്വാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ലോക് ജനശക്‌തി പാർട്ടിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും വോട്ടുകൾ ഭിന്നിപ്പിക്കാനാണ് എൽജെപിയുടെ ശ്രമമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ വ്യക്‌തമാക്കിയിരുന്നു. നിതീഷ് കുമാറുമായി തുടര്‍ന്നുവന്ന തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് ചിരാഗ് പാസ്വാന്റെ പാര്‍ട്ടി എന്‍ ഡി എ സഖ്യം ഉപേക്ഷിച്ചത്.

Read also: ലക്ഷ്യം ബി ജെ പി ഇതര സംസ്ഥാനങ്ങള്‍; സീതാറാം യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE