കോഴിക്കോട്: ബീച്ചിൽ ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. നേരത്തെ ആറുമണി മുതലാണ് ബീച്ചിൽ നിയന്ത്രണം തുടരുകയെന്ന് അധികൃതർ വ്യക്‌തമാക്കിയിരുന്നു. ഒമൈക്രോൺ പശ്ചാത്തലത്തിലും പുതുവൽസര ആഘോഷങ്ങൾ തടയുന്നതിന്റെയും ഭാഗമായാണ് നിയന്ത്രണം. ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന മേഖലയാണ് ബീച്ച്.
കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് പിറകെ അടച്ച ബീച്ച് ഒക്‌ടോബർ മൂന്നിനാണ് സന്ദർശകർക്ക് തുറന്ന് കൊടുത്തത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവട്ടം ബീച്ചിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കോടിക്കണക്കിന് രൂപ ചിലവഴിച്ച് നവീകരിച്ച ബീച്ച് കഴിഞ്ഞ ജൂലൈയിലാണ് നാട്ടുകാർക്ക് തുറന്ന് കൊടുത്തത്.
Most Read: സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ജില്ലയാകാൻ ഒരുങ്ങി കാസർഗോഡ്