ന്യൂഡെൽഹി: മുതിർന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദീപ് സര്‍ദേശായിക്ക് എതിരെ കേസെടുത്തില്ലെന്ന് സുപ്രീം കോടതി. ഇത് വെബ്‌സൈറ്റില്‍ സംഭവിച്ച ശ്രദ്ധക്കുറവാണെന്നും കോടതി വ്യക്‌തമാക്കി. ജുഡീഷ്യറിയെ വിമര്‍ശിച്ചതിന് രാജ്‌ദീപ് സർദേശായിക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു എന്നായിരുന്നു വാര്‍ത്ത. എന്നാൽ നടന്നത് സാങ്കേതിക പിഴവാണെന്നാണ് സുപ്രീം കോടതിയുടെ വിശദീകരണം.
കഴിഞ്ഞ വര്‍ഷം ജൂലായിലും ഓഗസ്‌റ്റിലുമാണ് നീതിന്യായ വ്യവസ്‌ഥയെ വിമര്‍ശിച്ചുകൊണ്ട് രാജ്‌ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്‌തത്. 2020 സെപ്റ്റംബറിലാണ് ആസ്‌ത ഖുറാന ട്വീറ്റുകൾ ചൂണ്ടിക്കാട്ടി പരാതി നൽകിയത്. എന്നാൽ പരാതിയില്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കൂടുതല്‍ നടപടികള്‍ എടുക്കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു.
പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമർശിച്ച രണ്ട് ട്വീറ്റുകളാണ് രാജ്‌ദീപ് സർദേശായിയെ വിവാദത്തിലേക്ക് നയിച്ചത്. കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ലഭിച്ചതിനെ കുറിച്ചും, മുൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് അരുൺ മിശ്രയെ കുറിച്ചും നടത്തിയ ട്വീറ്റുകളാണ് പരാതിക്ക് ഇടയാക്കിയത്.
Read Also: സ്‌ഫോടന സാമഗ്രികളുമായി മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർ പിടിയിലെന്ന് യുപി പോലീസ്