ഓക്‌സിജനില്ല; ഡെൽഹിയിൽ വീടുകളിൽ ചികിൽസയിലുളള രോഗികൾ വലയുന്നു

By Staff Reporter, Malabar News
delhi_covid
Representational Image
Ajwa Travels

ഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലായി വീടുകളിൽ ചികിൽസയിൽ കഴിയുന്ന രോഗികൾ. 12 മണിക്കൂറിലേറെ കാത്തുനിന്നാണ് ഇവർക്ക് ആവശ്യമായ ഓക്‌സിജൻ ലഭിക്കുന്നതെന്നാണ് റിപ്പോർട്. ഓക്‌സിജന് വൻതുക ഈടാക്കുന്നതും ജനങ്ങൾക്ക് വെല്ലിവിളിയാകുന്നു.

ആശുപത്രികളിൽ ബെഡുകളുടേയും ഓക്‌സിജന്റേയും അഭാവം മൂലം പലരും വീടുകളിലാണ് ചികിൽസയിൽ കഴിയുന്നത്. എന്നാൽ വീടുകളിൽ കഴിയുന്നവർക്കും ഓക്‌സിജൻ ലഭ്യമാകുക പ്രയാസമാണ്. മണിക്കൂറുകളോളും കാത്തുനിന്നാൽ മാത്രമേ ഓക്‌സിജൻ ലഭിക്കുകയുള്ളൂ.

പ്രതിദിന കോവിഡ് കേസുകൾ ഉയർന്നുകൊണ്ടിരിക്കുന്ന ഡെൽഹിയിൽ കടുത്ത ഓക്‌സിജൻ ക്ഷാമം ദുരിതം ഇരട്ടിയാക്കുന്നു. മതിയായ ഓക്‌സിജൻ ലഭിക്കാതെ രോഗികൾ ദുരിതമനുഭവിക്കുമ്പോൾ നിസഹായകരായി നോക്കി നിൽക്കാൻ മാത്രമാണ് സർക്കാരിന് കഴിയുന്നത്.

അതേസമയം കരിഞ്ചന്തയിൽ 50 കിലോ സിലിണ്ടറിന് 50000 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് നൽകാൻ തയ്യാറായാലും ഇപ്പോൾ ഓക്‌സിജൻ ലഭ്യമല്ലാത്ത സ്‌ഥിതിയാണ്‌. ഇന്ന് മുതൽ സ്വകാര്യ വിതരണ കേന്ദ്രങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് ഓക്‌സിജൻ നൽകില്ല എന്നാണ് തീരുമാനം. ഇത് നൂറുകണക്കിന് ജീവനുകളെയാണ് പ്രതിസന്ധിയിലാക്കുന്നത്. ഈ അവസ്‌ഥയിൽ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ജനം.

Read Also: കോവിഡ് പ്രതിസന്ധി; കേരളത്തിന്റെ ഓക്‌സിജൻ ആവശ്യം ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE