തൃശൂർ: ചേർപ്പ് പഞ്ചായത്തിൽ വടിവാളുമായി കരാറുകാരൻ. കരാർ ജോലികളുടെ പണം നൽകാത്തതിന് പഞ്ചായത്ത് പ്രസിഡണ്ടിനെ ഓഫീസിൽ കയറി മർദ്ദിച്ചു. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമായിരുന്നു ആക്രമണം. ആക്രമണം നടത്തിയ ചിറക്കൽ സ്വദേശി ജിതേഷ് ഒളിവിലാണ്. ഇയാൾക്കായി പോലീസ് തെരച്ചിൽ തുടങ്ങി.
വെള്ളിയാഴ്‌ച ഉച്ചയോടെ പഞ്ചായത്ത് ഓഫീസിലേക്ക് പാഞ്ഞെത്തിയ ജിതേഷ് ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയ ശേഷം പഞ്ചായത്ത് പ്രസിഡണ്ട് സികെ വിനോദിനെ ഓഫീസിൽ കയറി മർദ്ദിക്കുകയും വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് കാറിൽ രക്ഷപെട്ടു. പരിക്കേറ്റ പഞ്ചായത്ത് പ്രസിഡണ്ടിനെ നാട്ടുകാരും ഉദ്യോഗസ്‌ഥരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
Also Read: കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ, ബിനീഷ് ഒരു വ്യക്‌തി മാത്രം; കോടിയേരി
പ്രളയ ഒരുക്കങ്ങളുടെ മുന്നോടിയായി പുഴയോരങ്ങളിലെ മരക്കൊമ്പുകൾ ഉൾപ്പടെയുള്ളവ നീക്കം ചെയ്യുന്നതിന്റെ കരാറാണ് ജിതേഷിന് നൽകിയിരുന്നത്. ഇതിന്റെ പണം ഭാഗികമായി നൽകി കഴിഞ്ഞു. ബാക്കി പണം എഞ്ചിനീയർ വിലയിരുത്തിയ ശേഷമേ നൽകാനാകൂ. പണം കിട്ടാനുള്ള കാലതാമസമാണ് ജിതേഷിനെ പ്രകോപിതനാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.