ലഖ്‌നൗ: ബലാൽസംഗ പരാതിയിൽ പോലീസ് കേസെടുത്തില്ല എന്നാരോപിച്ച് യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലാണ് സംഭവം. പോലീസ് സ്‌റ്റേഷനിൽ വെച്ച് യുവതി വിഷം കഴിച്ച് ജീവനൊടുക്കുക ആയിരുന്നു എന്ന് കുടുംബം ആരോപിച്ചു. എന്നാൽ, അധികൃതർ ഈ വാർത്ത നിഷേധിച്ചു.
അതേസമയം, കേസെടുക്കാൻ വിസമ്മതിച്ച ഉദ്യോഗസ്‌ഥനെ ജോലിയിൽ നിന്ന് താൽകാലിമായി പിരിച്ചുവിട്ട് ബലാൽസംഗക്കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അനിൽ എന്ന് പേരുള്ള ഒരാൾ തന്റെ ഭാര്യയെ പലതവണ ബലാൽസംഗം ചെയ്‌തു എന്നാണ് മരിച്ച യുവതിയുടെ ഭർത്താവിന്റെ ആരോപണം.
എന്നാൽ, കേസെടുക്കാൻ പോലീസ് തയ്യാറായില്ല. തുടർന്ന് ഭാര്യ പോലീസ് സ്‌റ്റേഷനിൽ തന്നെ ജീവനൊടുക്കുക ആയിരുന്നുവെന്നും ഭർത്താവ് കൂട്ടിച്ചേർത്തു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു. യുവതിയുടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.
Read Also: അഖിൽ ഖുറേശി രാജസ്‌ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്