യെല്ലോ ഡസ്‌റ്റ് കൊറോണ വാഹകരെന്ന് ഉത്തര കൊറിയ; ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

By Staff Reporter, Malabar News
lokajalakam image_malabar news
യെല്ലോ ഡസ്‌റ്റ്
Ajwa Travels

ഉത്തര കൊറിയ: ചൈനയില്‍ നിന്നും വീശിയടിക്കുന്ന യെല്ലോ ഡസ്‌റ്റ് കൊറോണ വൈറസ് വാഹകരാണെന്ന വാദവുമായി അയല്‍രാജ്യമായ ഉത്തര കൊറിയ. യെല്ലോ ഡസ്‌റ്റിനെ നേരിടാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രിത ചാനലും പത്രവുമാണ് ജനങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കിയത്.

പ്രത്യേക ഋതുക്കളില്‍ ചൈനയിലെയും മംഗോളിയയിലെയും മരുഭൂമികളില്‍ നിന്ന് എല്ലാ വര്‍ഷവും വീശിയടിക്കുന്ന മണല്‍ക്കാറ്റാണ് യെല്ലോ ഡസ്‌റ്റ്. ഈ കാറ്റ് ഉത്തര, ദക്ഷിണ കൊറിയകളിലും എത്താറുമുണ്ട്. വ്യാവസായിക മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അന്തരീക്ഷത്തിലെ വിഷ വസ്‌തുക്കളുമായി മണല്‍ത്തരികള്‍ കൂടിക്കലര്‍ന്ന് മഞ്ഞ നിറം ആകുന്നതിനാലാണ് ഇതിനെ യെല്ലോ ഡസ്‌റ്റ് എന്നു വിളിക്കുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ഈ കാറ്റ് കാരണമാകാറുണ്ടെങ്കിലും ഇപ്പോള്‍ കൊറോണ വൈറസിന്റെ വാഹകര്‍ കൂടി ആണെന്നാണ് ഉത്തര കൊറിയ പറയുന്നത്.

അതേസമയം 1900 കിലോമീറ്റര്‍ അകലെയുള്ള ചൈനയിലെ ഗോബി മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റ് കൊറോണ വൈറസ് വാഹകരാണെന്ന ഉത്തര കൊറിയയുടെ വാദം ശാസ്‍ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

എന്നിരുന്നാലും ജനങ്ങള്‍ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നുമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. പൊടിക്കാറ്റ് സൂക്ഷ്‌മജീവികളെ വഹിച്ചേക്കാം എന്നായിരുന്നു ചാനല്‍ റിപ്പോര്‍ട്ട്. പുറത്തുപോകേണ്ടി വരുന്നവര്‍ വ്യക്‌തിശുചിത്വം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് ലോകത്താകെ പിടിമുറുക്കിയ സാഹചര്യത്തില്‍ യെല്ലോ ഡസ്‌റ്റിനെതിരെ മുന്‍കരുതല്‍ വേണമെന്ന് പാര്‍ട്ടി പത്രമായ റോഡോങ് സിന്‍മനും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ഇതുവരെയായി ഒരു കോവിഡ് കേസ് പോലും ഉത്തര കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നാണ് രാജ്യം അവകാശപ്പെടുന്നത്. ജനുവരി മുതല്‍ അതിര്‍ത്തി അടച്ചും ക്വാറന്റൈന്‍ കര്‍ശനമായി നടപ്പാക്കിയുമാണ് കോവിഡിനെ അകറ്റിനിര്‍ത്തിയതെന്നാണ് ഉത്തര കൊറിയ പറയുന്നത്.

Read Also: ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പച്ചക്കൊടി; ‘സൂരറൈ പോട്ര്’ റിലീസ് ഡേറ്റ് ഉടന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE