എഐ ക്യാമറകൾ മിഴിതുറന്നു; ഇനി സൂക്ഷിച്ചോടണം- ഇന്ന് മുതൽ പിഴ

സംസ്‌ഥാനത്തെ 692 ക്യാമറകളാണ് മിഴി തുറന്നത്. 34 ക്യാമറകൾ കൂടി ഉടൻ സജ്‌ജമാക്കും. ദിവസവും 25,000 നോട്ടീസ് വീതമാകും അയക്കുക. തപാൽ വഴിയാകും നിയമലംഘനങ്ങൾ അറിയിക്കുക. അതേസമയം, ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ ആളായി കുട്ടികളെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല.

By Trainee Reporter, Malabar News
AI Camera
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റോഡ് ക്യാമറ വഴി ഇന്ന് മുതൽ പിഴ ഈടാക്കും. രാവിലെ എട്ടു മുതലുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ചുമത്തും. നേരത്തെ ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇത് വീണ്ടും ജൂൺ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ ആളായി കുട്ടികളെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല.

12 വയസിന് താഴെയുള്ള കുട്ടികൾക്കാണ് ഇളവ്. എന്നാൽ, നാല് വയസിന് മുകളിലുള്ള കുട്ടികൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിർദ്ദേശം. സംസ്‌ഥാന സർക്കാർ കേന്ദ്രത്തിനയച്ച കത്തിന് മറുപടി ലഭിക്കുന്നത് വരെയാണ് നിലവിലെ ഇളവ്. പിഴയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്ര മാനദണ്ഡം അനുസരിച്ചു എമർജൻസി സർവീസുകൾക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

സംസ്‌ഥാനത്തെ 692 ക്യാമറകളാണ് മിഴി തുറന്നത്. 34 ക്യാമറകൾ കൂടി ഉടൻ സജ്‌ജമാക്കും. ദിവസവും 25,000 നോട്ടീസ് വീതമാകും അയക്കുക. തപാൽ വഴിയാകും നിയമലംഘനങ്ങൾ അറിയിക്കുക. നോ പാർക്കിങ്- 250, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500, മൊബൈൽ ഉപയോഗിച്ചാൽ- 2000, അമിതവേഗം- 1500, റെഡ് ലൈറ്റും എന്നിങ്ങനെയാണ് പിഴ ഈടാക്കുക. അതേസമയം, റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതി തീരുമാനിക്കും.

Most Read: അരിക്കൊമ്പനെ മയക്കുവെടിവെച്ചു; വെള്ളിമല വനത്തിലേക്ക് മാറ്റുമെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE