വിമത എംഎൽഎമാരുടെ എണ്ണം 50 കടക്കും; ഭീതിയിൽ ഉദ്ധവ്, യോഗം ചേരും

By News Desk, Malabar News
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയില്‍ ഭരണ പ്രതിസന്ധി തുരുന്നതിനിടെ ശിവസേനയെ തന്നെ പൂർണയും വിമത പക്ഷം വിഴുങ്ങുമെന്ന ഭീതിയിലാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരും ബഹുഭൂരിപക്ഷം എംപിമാരും ഇതിനോടകം ഏക്‌നാഥ് ഷിൻഡേയ്‌ക്കൊപ്പം ചേര്‍ന്നു. ഗുവാഹട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തമ്പടിച്ചിട്ടുള്ള വിമത എംഎല്‍എമാരുടെ എണ്ണം ഇന്ന് ഉച്ചയോടെ 50 കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ രാത്രി രണ്ടുപേര്‍ വന്നതടക്കം നിലവില്‍ 47 എംഎല്‍എമാര്‍ ഹോട്ടലിലുണ്ട്. മൂന്ന് എംഎല്‍എമാര്‍ കൂടി സൂറത്തില്‍ നിന്ന് ഗുവാഹട്ടിയിലേക്ക് തിരിച്ചിട്ടുണ്ട്. ഹോട്ടലിലുള്ള 47 എംഎല്‍എമാരില്‍ 37 പേര്‍ ശിവസേനയില്‍ നിന്നുള്ളവരാണ്. ബാക്കി പ്രഹാര്‍ സംഗതന്‍ പാര്‍ട്ടിയുടേയും സ്വതന്ത്ര എംഎല്‍എമാരുമാണ്.

ശിവസേനയിലെ 40 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് ഏക്‌നാഥ് ഷിൻഡേ അവകാശപ്പെട്ടു. ആകെ 55 എംഎല്‍എമാരാണ് മഹാരാഷ്‌ട്ര നിയമസഭയില്‍ ശിവസേനക്കുള്ളത്. കൂടാതെ പാര്‍ട്ടിയുടെ ബഹുഭൂരിപക്ഷം എംപിമാരും താക്കറെ കുടുംബത്തെ ഉപേക്ഷിച്ചിട്ടുണ്ട്. 19 ലോക്‌സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരുമാണ് ശിവസേനക്കുള്ളത്. ഇവരില്‍ മിക്കവരും ഷിൻഡേയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പാര്‍ട്ടി സാമാജികര്‍ ഒന്നടങ്കം കൈവിട്ടതിന് പിന്നാലെ ഉദ്ധവ് താക്കറെ ശിവസേനയുടെ ജില്ലാ മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ എത്രപേര്‍ പങ്കെടുക്കുമെന്നതും അവരുടെ നിലപാടുകളും നിര്‍ണായകമാകും. ഷിൻഡേയും വിമതരും ശിവസേനയുടെ പാര്‍ട്ടി ചിഹ്‌നത്തിന് അവകാശവാദം ഉന്നയിച്ച് നീക്കങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഉദ്ധവിന്റെ യോഗം. ഇന്നലെ രാത്രി അദ്ദേഹം സോണല്‍ മേധാവിമാരുടെ യോഗം വിളിച്ചിരുന്നു. ഇതിനിടെ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശിവസേനയുടെ 60 കൗണ്‍സിലര്‍മാര്‍ ഷിൻഡേയ്‌ക്ക് പിന്തുണയര്‍പ്പിച്ചതായും വിവരമുണ്ട്.

Most Read: ഗൂഢാലോചന കേസ്; സ്വപ്‍നക്ക് വീണ്ടും നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE