ന്യൂഡെൽഹി: ഇന്ധനവില നികുതികൾ മാത്രം കുറച്ച് നിയന്ത്രിക്കണമെന്ന എണ്ണ കമ്പനികളുടെ നിലപാട് തള്ളി കേന്ദ്രസർക്കാർ. വില കുറക്കുമ്പോൾ ഉണ്ടാവുന്ന ബാധ്യതയുടെ ഒരു പങ്ക് എണ്ണ കമ്പനികൾ വഹിക്കണമെന്ന് കേന്ദ്രം വ്യക്‌തമാക്കി.
എണ്ണ കമ്പനികൾ കൂടി ഇന്ധനവില കുറക്കുമ്പോഴുള്ള ബാധ്യതയുടെ പങ്ക് വഹിക്കുന്ന മാർഗനിർദേശം തയാറാക്കാൻ ധനമന്ത്രാലയത്തിന് നിർദേശം നൽകിക്കഴിഞ്ഞു.
കൂടാതെ നികുതി കുറക്കുന്ന വിഷയത്തിൽ സംസ്‌ഥാനങ്ങൾക്ക് മേൽ സമ്മർദം ചെലുത്താൻ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. നികുതി കുറക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ നിയമ മന്ത്രാലയത്തിന് ചുമതല നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ആണ് നടപടി.
Read Also: സ്വർണക്കടത്ത്; സ്വപ്‌നയും സരിതും അടക്കം 9 പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും