ടോക്യോ: 200 മീറ്ററില്‍ ഹീറ്റ്‌സിലും ഇന്ത്യന്‍ സ്‌പ്രിന്റർ ദ്യുതി ചന്ദ് പുറത്ത്. ഹീറ്റ്‌സില്‍ സീസണിലെ മികച്ച സമയത്തോടെ ഫിനിഷ് ചെയ്‌തെങ്കിലും സെമി ഫൈനലിന് യോഗ്യത നേടാനായില്ല. 23.85 സെക്കന്‍ഡ് സമയമെടുത്താണ് ദ്യുതി മൽസരം പൂര്‍ത്തിയാക്കി. നാലാം ഹീറ്റ്‌സില്‍ മൽസരിച്ച ദ്യുതി അവസാന സ്‌ഥാനത്താണ് ഫിനിഷ് ചെയ്‌തത്.
23.00 സെക്കന്‍ഡാണ് താരത്തിന്റെ നേരത്തെയുള്ള മികച്ച സമയം. എന്നാൽ ഒളിമ്പിക്‌സിൽ അതിനടുത്ത് പോലും എത്താന്‍ ദ്യുതിക്ക് സാധിച്ചില്ല. അമേരിക്കയുടെ ഗബ്രിയേല തോമസാണ് ഹീറ്റ്സിൽ (21.61) ഒന്നാം സ്‌ഥാനത്ത് ഫിനിഷ് ചെയ്‌തത്. നമീബിയയുടെ ക്രിസ്‌റ്റിന ബോവ (22.67), ബ്രസീലിന്റെ ക്രിസ്‌റ്റീന വിറ്റോറിയ റോസ എന്നിവരാണ് തുടര്‍ന്നുള്ള സ്‌ഥാനങ്ങളില്‍ എത്തിയത്.
Read Also: റാമിന്റെ സീതയായി മൃണാല്‍ താക്കൂര്‍; ദുൽഖർ ചിത്രത്തിന്റെ പുതിയ പോസ്‌റ്ററെത്തി