മസ്‌ക്കറ്റ് : കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന വർധനയെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. നിയന്ത്രണങ്ങൾ ജൂലൈ 16ആം തീയതി മുതൽ 31ആം തീയതി വരെ പ്രാബല്യത്തിൽ ഉണ്ടാകുമെന്നും അധികൃതർ വ്യക്‌തമാക്കി.
രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടെ വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 4 മണി വരെയുള്ള സമയങ്ങളിൽ യാത്രകൾക്കും, ഒത്തുചേരലുകൾക്കും വിലക്ക് ഉണ്ടായിരിക്കും. അതിനൊപ്പം തന്നെ ഈ സമയത്ത് വാണിജ്യ സ്‌ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കരുതെന്നും അധികൃതർ നിർദേശം നൽകി.
കൂടാതെ കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിൽ വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിവസങ്ങളിൽ യാത്രകളും ഒത്തുചേരലുകളും വാണിജ്യ പ്രവർത്തനങ്ങളും പെരുനാൾ നമസ്‍കാരവും പരമ്പരാഗത പെരുന്നാൾ കമ്പോളത്തിന്റെ പ്രവർത്തനവും പൂർണമായി ഒഴിവാക്കണമെന്നും സുപ്രീം കമ്മിറ്റി പുറത്തിറക്കിയ നിർദേശങ്ങളിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also : പോക്‌സോ കേസ് പ്രതിയെ സംരക്ഷിച്ചു; മാത്യു കുഴൽനാടനെതിരെ നോട്ടീസ്