മസ്‌കറ്റ്: ബ്രിട്ടണിലെ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഒരാഴ്‌ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്‌ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ 29 പുലര്‍ച്ചെ 12 മണി മുതല്‍ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കും.
ഇതോടെ കഴിഞ്ഞ 22 മുതല്‍ നിര്‍ത്തി വെച്ചിരിക്കുന്ന രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കും. എല്ലാ രാജ്യങ്ങളില്‍ നിന്നും ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഒപ്പം ഒമാനിലെ വിമാനത്താവളത്തില്‍ എത്തിയ ശേഷം ഒരു തവണ കൂടി പിസിആര്‍ പരിശോധനക്ക് വിധേയമാവണം. ഏഴോ അതില്‍ കുറവോ ദിവസങ്ങളിലേക്ക് രാജ്യത്ത് എത്തുന്നവര്‍ക്ക് ക്വാറന്റെയ്ൻ ബാധകമാവില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
National News: കര്‍ഷകരെ സന്ദര്‍ശിക്കാന്‍ കെജ്‌രിവാള്‍ വീണ്ടും സിംഗു അതിര്‍ത്തിയിലേക്ക്