ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വൈകുന്നേരം സിംഗു അതിര്‍ത്തിയില്‍ കര്‍ഷകരെ സന്ദര്‍ശിക്കും. നേരത്തെയും കെജ്‌രിവാള്‍ കര്‍ഷകരെ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ നേരിട്ടെത്തി കണ്ട ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്‌രിവാള്‍. കര്‍ഷകര്‍ക്കായി ഭക്ഷണവും സാനിറ്ററി ക്രമീകരണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
താനും തന്റെ സര്‍ക്കാറും ഒപ്പമുണ്ടെന്ന് ആദ്യ സന്ദര്‍ശനത്തില്‍ കെജ്‌രിവാള്‍ കര്‍ഷകര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. ‘ഞാന്‍ ഇവിടെ മുഖ്യമന്ത്രിയായിട്ടല്ല വന്നത് മറിച്ച് ഒരു സേവകന്‍ എന്ന നിലയിലാണ്. കര്‍ഷകര്‍ ഇന്ന് പ്രതിസന്ധിയിലാണ്, നമ്മള്‍ അവരോടൊപ്പം നില്‍ക്കണം,’ എന്നായിരുന്നു കെജ്‌രിവാള്‍ അന്ന് പറഞ്ഞത്.
അതേസമയം, ചര്‍ച്ചക്ക് തയ്യാറാകണമെന്ന കേന്ദ്രസര്‍ക്കാറിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഡിസംബര്‍ 29ന് ചര്‍ച്ചയാകാമെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ശനിയാഴ്‌ച അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍.
Read also: കർഷക പ്രക്ഷോഭം; പ്രധാനമന്ത്രിക്ക് കത്തെഴുതിയ ശേഷം കർഷകന്റെ ആത്‍മഹത്യ