മുംബൈ: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ അടച്ചിടേണ്ടി വരുമെന്ന് മഹാരാഷ്‌ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്വാദ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സ്‌കൂളുകൾ ദീർഘകാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ മാസം ആദ്യമാണ് മഹാരാഷ്‌ട്രയിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്.
സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്‌ഥാന സർക്കാർ സ്‌ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ഇപ്പോഴത്തെ അവസ്‌ഥ തുടർന്നാൽ സ്‌കൂളുകൾ വീണ്ടും അടച്ചിടേണ്ടി വരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
രാജ്യത്താകെ 213 ഒമൈക്രോൺ കേസുകളാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഇതിൽ 65 രോഗികൾ മഹാരാഷ്‌ട്രയിലാണ്. അതേസമയം, മാർച്ച് 15 മുതൽ സംസ്‌ഥാനത്ത് നടത്താനിരിക്കുന്ന എസ്‌എസ്‌സി, എച്ച്‌എസ്‌സി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അധികൃതർ വ്യക്‌തമാക്കി. ഒമൈക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെക്കുകയോ ഓൺലൈനായി നടത്തുകയോ വേണമെന്ന് ഒരു വിഭാഗം വിദ്യാർഥികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Also Read: രാജീവ് ഗാന്ധി വധക്കേസ്; പ്രതി നളിനിക്ക് പരോൾ അനുവദിച്ചു