ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്ത് ക്രിസ്‌തുമസ്-പുതുവൽസരങ്ങളുടെ ഭാഗമായുള്ള ആള്‍ക്കൂട്ട ആഘോഷങ്ങള്‍ സംസ്‌ഥാന സര്‍ക്കാര്‍ നിരോധിച്ചു. ഒമിക്രോണ്‍ കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആള്‍ക്കൂട്ട ആഘോഷങ്ങളും നിരോധിച്ചുകൊണ്ടുള്ള ഡെല്‍ഹി ദുരന്തനിവാരണ അതോറിറ്റിയുടെ നടപടി.
ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നാണ് ഡെല്‍ഹി പോലീസും ഭരണകൂടവും ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ദിവസവും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട് സമര്‍പ്പിക്കാൻ ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെല്‍ഹിയില്‍ ഇതുവരെ 57 പേര്‍ക്കാണ് ഒമൈക്രോണ്‍ രോഗബാധ സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധ കണ്ടെത്തിയ സംസ്‌ഥാനമാണ് ഡെല്‍ഹി.
Read also: അധ്യാപകനെതിരെ നടപടി വൈകുന്നു; കാലടിയിൽ ഗവേഷക വിദ്യാർഥിനിയുടെ പ്രതിഷേധം