ഓണക്കോടിയും 10,000 രൂപയും; നഗരസഭാ അധ്യക്ഷയുടെ ഓഫിസ് സീൽ ചെയ്‌തു

By Desk Reporter, Malabar News
Onam-gift-controversy
Ajwa Travels

കൊച്ചി: ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും നൽകിയെന്ന ആരോപണത്തിന് പിന്നാലെ തൃക്കാക്കര നഗരസഭാ അധ്യക്ഷയുടെ ഓഫിസ് സീൽ ചെയ്‌തു. വിജിലന്‍സ് നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. വിജിലന്‍സ് ആവശ്യപ്രകാരം നഗരസഭാ സെക്രട്ടറിയാണ് മുറി പൂട്ടി സീല്‍ ചെയ്‌തത്‌.

നഗരസഭാ അധ്യക്ഷയുടെ മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന സിസിടിവി മോണിറ്റര്‍, സിപിയു, ഹാര്‍ഡ് ഡിസ്‌ക് മറ്റ് അനുബന്ധ സാമഗ്രികള്‍ എന്നിവ വിജിലന്‍സ് നടപടിയില്‍ സുപ്രധാനമാണ്. അതിനാലാണ് മുറി പൂട്ടി സീൽ ചെയ്‌തതെന്ന്‌ നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണസമ്മാന വിവാദത്തില്‍ നഗരസഭാ അധ്യക്ഷയുടെ ഓഫിസിൽ നേരത്തെ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

വെള്ളിയാഴ്‌ച വൈകുന്നേരം തുടങ്ങിയ പരിശോധന ശനിയാഴ്‌ച പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ടുനിന്നു. പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചതായാണ് വിവരം. നഗരസഭാ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ വിജിലന്‍സ് സംഘം പിടിച്ചെടുക്കുയും ചെയ്‌തിരുന്നു.

ദൃശ്യങ്ങളില്‍ നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ നല്‍കിയ പണവുമായി മടങ്ങുന്ന കൗണ്‍സിലര്‍മാരുടെ ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് സൂചന. തുടര്‍ നടപടികളുടെ ഭാഗമായി ഈ കൗണ്‍സിലര്‍മാരുടെ മൊഴി രേഖപ്പെടുത്തും. അതേസമയം, അധ്യക്ഷ അജിത തങ്കപ്പന് വിജിലന്‍സ് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഓരോ കൗൺസിലർമാർക്കും ഓണകോടിയോടൊപ്പം 10,000 രൂപയും നൽകിയെന്ന ആരോപണമാണ് ഉയർന്നത്. അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. ആരോപണത്തിൽ അജിത തങ്കപ്പനെതിരെ ഉന്നത ഉദ്യോഗസ്‌ഥർ വിജിലൻസിന് വാക്കാലാണ് പരാതി നൽകിയത്.

Most Read:  മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് പാർട്ടി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE