കൊച്ചി: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം. തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും പരാജയം സമ്മതിക്കുന്നുവെന്നും പാർട്ടി പറഞ്ഞു. സ്‌ഥാനാർഥി നിർണയം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു.
ഒരു മാസക്കാലം നടത്തിയ പ്രവർത്തനങ്ങളുടെ രീതി വെച്ച് നോക്കുമ്പോൾ ഇത്തരത്തിലൊരു ഫലം പ്രതീക്ഷിക്കുന്നില്ല. സ്വാഭാവികമായും തിരിച്ചടി പരിശോധിക്കും. എൽഡിഎഫ് ഒരു സ്‌ഥാനാർഥിയെ മാത്രമേ നിശ്‌ചയിച്ചിരുന്നുള്ളൂ. അത് ജോ ജോസഫാണ്. വോട്ടുകൾ ലഭ്യമാക്കുന്നതിൽ പാർട്ടി പ്രവർത്തനങ്ങളിൽ ഒരു വീഴ്‌ചയും വന്നിട്ടില്ല. എന്നാൽ വ്യത്യസ്‌തമായ ഒരു ജനവിധിയാണ് ഉണ്ടായിരിക്കുന്നതിനും സിഎൻ മോഹനൻ പറഞ്ഞു.
‘മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നേരിട്ട് നയിച്ചിട്ടില്ല, ഞങ്ങൾ ആവശ്യപ്പെട്ടിട്ടാണ് അദ്ദേഹം എത്തിയത്. സംസ്‌ഥാന സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ ഇത് സംസ്‌ഥാന തിരഞ്ഞെടുപ്പല്ല. അങ്ങനെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവകാശപ്പെട്ടിട്ടില്ല. ഇതൊരു ഉപതിരഞ്ഞെടുപ്പാണ്. നൂറ് സീറ്റാക്കാൻ പ്രചാരണം നടത്തി എന്നത് ശരിയാണ്’; അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: മഹാരാജാസിന് മുൻപിൽ കെവി തോമസിന് എതിരെ മുദ്രാവാക്യം