ദ്വാരക: ഗുജറാത്ത് തീരത്ത് മൽസ്യ തൊഴിലാളികള്‍ക്ക് നേരെ നടന്ന പാക് അതിക്രമം സ്‌ഥിരീകരിച്ച് കോസ്‌റ്റ് ഗാർഡ്. പാകിസ്‌ഥാൻ മാരി ടൈം സെക്യൂരിറ്റി ഏജൻസിയാണ് വെടിവച്ചത്. ഒരു മൽസ്യ തൊഴിലാളി കൊല്ലപ്പെട്ടതായും ഒരാൾക്ക് പരുക്കേറ്റതായും കോസ്‌റ്റ് ഗാർഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തിൽ സംയുക്‌ത അന്വേഷണം നടത്തുകയാണെന്നും അധികൃതർ വ്യക്‌തമാക്കി
ഗുജറാത്തിലെ ദ്വാരകയില്‍ നിന്ന് മൽസ്യബന്ധനത്തിന് പുറപ്പെട്ട ‘ജല്‍പരി’ എന്ന ബോട്ടിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഖ ടൗണിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. ശ്രീധര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബോട്ടിലെ മറ്റുളളവരെ പാക് നാവികസേന പിടികൂടിയതായും ബോട്ട് നിലവിൽ പാകിസ്‌ഥാന്റെ നിയന്ത്രണത്തിൽ ആണെന്നുമാണ് വിവരം.
അതേസമയം ഇന്ത്യയുടെയോ പാകിസ്‌ഥാന്റെയോ ഔദ്യോഗിക ഏജൻസികൾ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല.
Read also: ‘രാജ്യത്തിന്റെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് ഇല്ലാതാക്കുന്നു’; ധനമന്ത്രി