തൃശൂർ : കുതിരാൻ തുരങ്കപാതയിലെ ഒരു ടണൽ ഓഗസ്‌റ്റ് ഒന്നാം തീയതി മുതൽ ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനാവശ്യമായ സൗകര്യങ്ങൾ ഉടൻ തന്നെ ഒരുക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. കുതിരാൻ തുരങ്കത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതിനാൽ തന്നെ അതിന് മുൻപായി എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കണം. കൂടാതെ ഇതുമായി ബന്ധപ്പെട്ട അനുമതികൾ വാങ്ങണമെന്നും, മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മന്ത്രിമാരായ കെ രാധാകൃഷ്‌ണന്‍, കെ രാജന്‍, പിഎ മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു, പിഡബ്ള്യുഡി സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാത അതോറിറ്റി അധികൃതര്‍, നിര്‍മാണ കമ്പനി അധികൃതര്‍ തുടങ്ങിയവരാണ് തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ പങ്കെടുത്തത്.
Read also : കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്; സുപ്രീം കോടതി