തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കിയ സംസ്‌ഥാന സർക്കാരിന്റെ നടപടി ഹൈക്കോടതിയും ശരിവെച്ചു. 1960ലെ കേരള ഗെയിമിങ് ആക്‌ട് ഭേദഗതി ചെയ്‌താണ് സർക്കാർ ഫെബ്രുവരി 27ന് പുതിയ വിജ്‌ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തിൽ പണം വെച്ചുള്ള ഓൺലൈൻ റമ്മി കളി കൂടി ഉൾപ്പെടുത്തി ആയിരുന്നു പുതിയ വിജ്‌ഞാപനം.
ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിനെതിരെ കമ്പനികൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. എന്നാൽ, സർക്കാരിന് അനുകൂലമായി ഹൈക്കോടതി തീരുമാനമെടുത്തത് കമ്പനികൾക്ക് തിരിച്ചടി ആയിരിക്കുകയാണ്.
ഡിജിപിയുടെ ശുപാർശകൾ കൂടി സ്വീകരിച്ചാണ് നിയമവകുപ്പ് പുതിയ വിജ്‌ഞാപനം ഇറക്കിയത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിലുള്ളവർ ഓൺലൈൻ റമ്മി ഗെയിം സൈറ്റിൽ കയറുമ്പോൾ കമ്പനികൾക്ക് അനുമതി നിഷേധിക്കേണ്ടി വരും. ഓൺലൈൻ ചൂതാട്ടത്തിലൂടെ പണം നഷ്‌ടപ്പെട്ട് ജീവിതം വഴിമുട്ടിയ നിരവധി ആളുകളാണ് സംസ്‌ഥാനത്തുള്ളത്. ഇത്തരം കളികളിലൂടെ നടക്കുന്ന തട്ടിപ്പുകൾക്ക് നിയന്ത്രിക്കാനാണ് സർക്കാരിന്റെ ശ്രമം. കോടതിയും ശരിവെച്ചതോടെ ഇനിമുതൽ പോലീസിന് ശക്‌തമായ നടപടികൾ സ്വീകരിക്കാൻ സാധിക്കും.
Also Read: സംസ്‌ഥാനത്ത് ബാക് ടു ബേസിക്‌സ് ക്യാംപയിൻ ശക്‌തിപ്പെടുത്തി ആരോഗ്യവകുപ്പ്