തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഉടമകളുടെ യോഗം നാളെ. ആവശ്യപ്പെട്ട ഇളവുകള്‍ ലഭിക്കുന്നതിനു മുന്‍പ് തിയേറ്റര്‍ തുറക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ചൊവ്വാഴ്‌ച ഫിലിം ചേംബര്‍ യോഗവും ചേരുന്നുണ്ട്.
ദീര്‍ഘനാളായി തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന സഹായ പാക്കേജ്, വൈദ്യുതി ഫിക്‌സഡ് ചാർജ് – വിനോദ നികുതി ഒഴിവാക്കല്‍ എന്നിവയില്‍ തീരുമാനമുണ്ടായിട്ടില്ല. ഇതോടൊപ്പം തിയേറ്ററുടമകള്‍ നല്‍കാനുള്ള 14 കോടിയോളം രൂപ ലഭിക്കാതെ ചിത്രങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്. ജനുവരി അഞ്ചിന് റിലീസ് ചെയ്യാന്‍ ചിത്രങ്ങള്‍ ഇല്ലെന്നതും പ്രശ്‌നമായി നിലനില്‍ക്കുന്നു.
മരക്കാര്‍ അറബിക്കടലിലെ സിംഹം, തുറമുഖം, മാലിക് തുടങ്ങിയ താരചിത്രങ്ങള്‍ മാര്‍ച്ച്, മെയ് മാസങ്ങളില്‍ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം പൂര്‍ത്തിയായ മമ്മൂട്ടിയുടെ ദി വണ്‍ , ജയസൂര്യയുടെ വെള്ളം തുടങ്ങിയ സിനിമകളുടെ റിലീസ് തീരുമാനിച്ചിട്ടില്ല. വിജയ്‌യുടെ തമിഴ് ചിത്രം മാസ്‌റ്റേഴ്സ് കേരളത്തില്‍ തിയേറ്ററുകള്‍ പുരാരംഭിക്കുമ്പോള്‍ ആദ്യം പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയുണ്ട്.
Read also: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; മകന് ജോലി വാഗ്‌ദാനവുമായി സിപിഎം