കാസര്‍ഗോഡ്: സംസ്‌ഥാനത്തെ വിവിധ ഹോസ്‌റ്റലുകളിലെ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായും പരിശോധനക്ക് സ്‌ക്വാഡുകൾ രൂപീകരിച്ചതായും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഹോസ്‌റ്റലുകളിലെ ഭക്ഷണ-കുടിവെള്ള നിലവാരം സംബന്ധിച്ച് ലഭിച്ച പരാതിയിൻമേലാണ് നടപടി. യുവജന കമ്മീഷനാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
കാസർകോട് അതിഥി മന്ദിരത്തിൽനടന്ന സിറ്റിങ്ങിൽ യുവജന കമ്മീഷൻ അംഗം കെപി ഷജീറയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ ഇത് സംബന്ധിച്ച പരിശോധനകൾ നടന്നു വരികയാണ്. രജിസ്‌ട്രേഷൻ ഇല്ലാത്ത ഹോസ്‌റ്റലുകൾക്ക് രജിസ്‌ട്രേഷൻ എടുക്കാനും നിർദ്ദേശം നൽകി. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആറ് മാസം കൂടുമ്പോൾ പരിശോധന നടത്തി സർട്ടിഫിക്കറ്റ് സൂക്ഷിക്കുവാനും ഹോസ്‌റ്റലുകൾക്ക് നിർദ്ദേശം നൽകിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.
Also Read: ജാമ്യം റദ്ദാക്കണമെന്ന ഹരജി; ഇഡിക്ക് എതിരെ ശിവശങ്കർ സുപ്രീം കോടതിയിൽ