ജാമ്യം റദ്ദാക്കണമെന്ന ഹരജി; ഇഡിക്ക് എതിരെ ശിവശങ്കർ സുപ്രീം കോടതിയിൽ

By Trainee Reporter, Malabar News
shivashankar image_malabar news
എം ശിവശങ്കർ
Ajwa Travels

കൊച്ചി: ജാമ്യം റദ്ദാക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് നീക്കത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ തടസ ഹരജി സമർപ്പിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഇഡി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കം.

ഇഡിയുടെ ഹരജി പരിഗണിക്കുന്നതിന് മുൻപായി തന്റെ വാദം കേൾക്കണമെന്നാണ് ശിവശങ്കർ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ മാസം 25നാണ് ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഇഡിയുടെ കൊച്ചി സോണൽ ഓഫീസിലെ അസിസ്‌റ്റന്റ്‌ ഡയറക്‌ടറാണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഹരജിയിൽ പറഞ്ഞിരിക്കുന്നത്.

തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ 64 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി ബന്ധപ്പെട്ട് അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ശിവശങ്കറിന് എതിരെ ശക്‌തമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നത് കേസിലെ മറ്റു സാക്ഷികളെ സ്വാധീനിക്കുന്നതിന് വഴിവെക്കുമെന്നും ഹരജിയിൽ ഇഡി ചൂണ്ടികാട്ടുന്നു.

Read also: ആയിരത്തിലേറെ ഒഴിവുകൾ; നിയമനം നൂറിൽ താഴെ ഉദ്യോഗാർഥികൾക്ക് മാത്രം; ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE