തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമര പരിപാടികളുമായി പ്രതിപക്ഷം. സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി യുഡിഎഫ് ഇന്ന് വഞ്ചനാ ദിനം ആചരിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തും, മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് തൊടുപുഴയിലും, സത്യാഗ്രഹത്തില്‍ പങ്കെടുക്കും.
വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സത്യാഗ്രഹം നടത്തും. ഓരോ വാര്‍ഡിലും 10 പേര് പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്. സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സത്യാഗ്രഹം ഉല്‍ഘാടനം ചെയ്യും. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്, എന്നിവര്‍ പങ്കെടുക്കും.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാനത്ത് സമര ശൃംഖലയുമായി പ്രതിഷേധിക്കും. രാവിലെ 11 മണിക്ക് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയ പാതയിലും ,സംസ്ഥാന പാതകളിലുമായിരിക്കും സമരം. കോവിഡ് മാനദണ്ഡം പാലിച്ച് 50 മീറ്റര്‍ അകലത്തില്‍ 5 പേരാണ് ശൃംഖലയില്‍ പങ്കെടുക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും, ഒ രാജഗോപാല്‍ എംഎല്‍എയും സെക്രട്ടറിയേറ്റിന് മുന്നിലും, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുല്ലകുട്ടി എറണാകുളത്തും, പികെ കൃഷ്ണദാസ് കാസര്‍ഗോഡും സമര ശൃംഖലയില്‍ അണിച്ചേരും.
Also Read: കേരളത്തിലെ ആദ്യ പുരുഷ ദമ്പതികൾക്ക് നേരെ സൈബർ ആക്രമണം; പരാതി നല്കി നികേഷും സോനുവും