തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി അതിശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്‌തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ വീണ്ടും മഴ ആവർത്തിച്ച് പെയ്യുന്നത് അപകടങ്ങളിലേക്ക് നയിച്ചേക്കാം.
അതിനാൽ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. കൂടാതെ, മെയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കിമി വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
Read also: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; വൈദ്യുതി ഉൽപ്പാദനം പുനഃരാരംഭിച്ച് തമിഴ്‌നാട്