മടവീഴ്‌ച കാരണം നെൽകൃഷി നശിച്ചു; ആനുകൂല്യം നിഷേധിക്കപ്പെട്ട് കുട്ടനാട്ടിലെ കർഷകർ

By Staff Reporter, Malabar News
palakkad-paddy
Representational Image
Ajwa Travels

ആലപ്പുഴ: മടവീഴ്‌ചയെ തുടർന്ന് നശിച്ച നെൽകൃഷിക്ക് ഇൻഷുറൻസ് തുക കിട്ടാതെ കുട്ടനാട്ടിലെ കർഷകർ. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരം ഇൻഷുർ ചെയ്‌ത കർഷകരാണ് സാമ്പത്തിക സഹായം ലഭിക്കാതെ വഞ്ചിതരായത്. ചമ്പക്കുളം പഞ്ചായത്തിൽ മാത്രം 1229 കർഷകർക്കാണ് ഇൻഷുറൻസ് തുക നിഷേധിക്കപ്പെട്ടത്.

കഴിഞ്ഞ വർഷം മടവീഴ്‌ചയിലും വെളളപ്പൊക്കത്തിലും കൃഷി നശിച്ച കുട്ടനാടൻ കർഷകർക്കാണ് പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരമുളള സഹായം നിഷേധിക്കപ്പെട്ടത്. ചമ്പക്കുളം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് സഹായം കിട്ടാനുളളത്. ഇവിടെ 24 പാടശേഖരങ്ങളിൽ 21ലും വെളളം കയറി കൃഷി നശിച്ചിരുന്നു.

നഷ്‌ടപരിഹാരം കണക്കാക്കിയ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫിസും ഇൻഷുറൻസ് കമ്പനിയുമായുളള ഒത്തുകളിയാണ് സഹായം ലഭിക്കാത്തതിന് പിന്നിലെന്ന് കർഷകർ ആരോപിക്കുന്നു. സഹായം ലഭിച്ചില്ലെങ്കിൽ നിമയനടപടി സ്വീകരിക്കാനാണ് പാടശേഖര സമിതികളുടെ തീരുമാനം. പ്രശ്‌ന പരിഹാരത്തിന് ഇൻഷുറൻസ് കമ്പനിയുമായി ചർച്ച നടത്തുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.

Read Also: മെഗാ ആന്റിജന്‍ ടെസ്‌റ്റ് ക്യാംപ് ആരംഭിച്ച് തൃശൂര്‍ കോര്‍പറേഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE