നെല്ലുസംഭരിക്കാൻ സപ്ളൈകോ തയ്യാറാകണം, ഇല്ലെങ്കിൽ കൊയ്‌ത്ത് ഉപേക്ഷിക്കും; കർഷകർ

By News Bureau, Malabar News
Paddy storage-kuttanadu
Representational Image
Ajwa Travels

കുട്ടനാട്: നെല്ലുസംഭരിക്കാൻ സപ്ളൈകോ തയ്യാറായില്ലെങ്കിൽ കൊയ്‌ത്ത് നടത്തില്ലെന്ന് പ്രഖ്യാപിച്ച് അപ്പർ കുട്ടനാട്ടിലെ നെൽ കർഷകർ. 2000 ഏക്കറിലെ കൊയ്‌ത്ത് ഉപേക്ഷിക്കാനാണ് കർഷകർ ഒരുങ്ങുന്നത്. വേനൽ മഴയിൽ അപ്പർ കുട്ടനാട്ടിലെ 75 ശതമാനം നെൽകൃഷിയും നശിച്ചിരുന്നു.

ഇതിനിടെ വിള ഇൻഷുറൻസും നഷ്‌ട പരിഹാരവും സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ നെൽ കർഷകർക്കായി (പുതിയ ഇൻഷുറൻസ് പദ്ധതി തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. ഭക്ഷ്യവകുപ്പ് മുൻകൈ എടുത്താണ് പുതിയ പദ്ധതി തുടങ്ങുന്നത്.

വിള ഇൻഷുറൻസിലെ സാങ്കേതിക തടസങ്ങളും നഷ്‌ട പരിഹാരം നൽകുന്നതിലെ അശാസ്‌ത്രീയതയും നെൽകർഷകരെ ദുരിതത്തിലാക്കിയിരുന്നു. അതിന് പൂർണ പരിഹാരം എന്ന നിലക്കാണ് ഭക്ഷ്യവകുപ്പിന്റെ പുതിയ ഇൻഷുറൻസ് പദ്ധതി.

വേനൽ മഴ നാശംവിതച്ച കുട്ടനാടൻ പാടങ്ങളിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കുമെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു. മടവീഴ്‌ച തടയാൻ ശക്‌തമായ പുറംബണ്ട് നിർമാണം അടക്കം വൈകാതെ തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി വ്യക്‌തമാക്കി.

Most Read: ശ്രീലങ്കന്‍ പൗരനെ മര്‍ദ്ദിച്ചുകൊന്ന കേസ്; പാകിസ്‌ഥാനില്‍ ആറുപേര്‍ക്ക് വധശിക്ഷ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE