പാലക്കാട്: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. ട്രെയിനിൽ കടത്താൻ ശ്രമിച്ച ഒന്നരക്കോടിയിലേറെ രൂപയാണ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ആണ് പണം പിടികൂടിയത്.
ഹൈദരാബാദ് -തിരുവനന്തപുരം ശബരി എക്‌സ്‌പ്രസിൽ കടത്തുകയായിരുന്ന 1.64 കോടി രൂപയാണ് പാലക്കാട് ജങ്ഷൻ റയിൽവേ സ്‌റ്റേഷനിൽ പിടികൂടിയത്. സംഭവത്തിൽ ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശികളായ രാജേന്ദ്ര (40), ഷെയ്ഖ് അഹമ്മദ് (38) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
നാല് ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പണം. പണത്തിന്റെ യാതൊരുവിധ രേഖകളും പ്രതികളുടെ കൈവശം ഉണ്ടായിരുന്നില്ല. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്ന് ഷൊർണൂരിലേക്ക് സ്വർണം വാങ്ങാനായി കടത്തിക്കൊണ്ടുവന്ന പണമാണിതെന്നാണ് പ്രതികൾ പറഞ്ഞത്. കേസ് തുടരന്വേഷണത്തിനായി ഇൻകം ടാക്‌സ് ഇൻവെസ്‌റ്റിഗേഷൻ വിഭാഗത്തിൽ കൈമാറി.
Most Read: മുംബൈ മയക്കുമരുന്ന് കേസ്; പിന്നിൽ ബിജെപിയുടെ ഗൂഡാലോചനയെന്ന് നവാബ് മാലിക്