കോഴിക്കോട്: പന്തീരാങ്കാവിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് സ്‌ഥിരീകരണം. സംഭവത്തില്‍ സുഹൃത്ത് അറസ്‌റ്റിലായി. കഴിഞ്ഞ ദിവസം മരിച്ച പന്തീരാങ്കാവ് സ്വദേശി വിപിന്റെ മരണമാണ് കൊലപാതകമാണെന്ന് സ്‌ഥിരീകരിച്ചത്.
പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. വയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്‌തമായത്. ഇതിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിപിന്റെ സുഹൃത്ത് മജിത്ത് പിടിയിലായത്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് വിപിന്റെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തിയത്. വീട്ടില്‍ വിപിന്‍ തനിച്ചായിരുന്നു താമസം. വിപിനെ പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.