ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോവിഡ് പ്രതിസന്ധി മൂലം പാർലമെന്റിന്റെ ശീതസമ്മേളനം നിർത്തലാക്കുകയും അതേസമയം തന്നെ ആയിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് ബംഗാളിൽ റാലി നടത്തുകയും ചെയ്യുന്നു. ഈ നടപടി ബിജെപിയുടെ കാപട്യമാണ് വ്യക്‌തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷൺ പറയുന്നു.
പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്‌ട്രീയ അധാർമികത കീറിയെറിഞ്ഞ് എല്ലാ പാർട്ടിയിൽ നിന്നും ബിജെപി നേതാക്കളെ സ്വീകരിക്കുകയാണ്. കോവിഡിനെ തുടർന്ന് പാർലമെന്റ് സമ്മേളനം ഒഴിവാക്കിയ അമിത് ഷാ മാസ്‌കും സാമൂഹ്യ അകലവും പാലിക്കാതെ റാലികൾ സംഘടിപ്പിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ അവർ കാറ്റിൽ പറത്തുന്നു. മോദിയുടെയും ഷായുടെയും ബിജെപി ജനാധിപത്യത്തെ കീറിയെറിയുകയാണ്- പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.
BJP gathers assorted defectors from all parties ahead of elections in WB shredding political morality, Shah holds rally w/o masks & distancing, shredding all Covid rules, while cancelling Parliament session due to Covid. Modi/Shah’s BJP has shredded democracy pic.twitter.com/z3HgUqR00T
— Prashant Bhushan (@pbhushan1) December 20, 2020
തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് അമിത് ഷാ ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയത്. ഷായുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ വെച്ച് തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Also Read: സംരക്ഷിത സ്‌മാരകങ്ങളിലെ സന്ദര്‍ശകരുടെ പരിധി നീക്കം ചെയ്‌തതായി എഎസ്‌ഐ