ന്യൂഡെൽഹി: പാറ്റൂർ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ചീഫ് സെക്രട്ടറിയായിരുന്ന ഇകെ ഭരത് ഭൂഷൺ തുടങ്ങിയവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നായിരുന്നു വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടത്.
പാറ്റൂർ കേസിലെ എഫ്ഐആർ നേരത്തെ തന്നെ റദ്ദാക്കിയ സാഹചര്യത്തിൽ വിഎസിന്റെ അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. റദ്ദാക്കിയ എഫ്ഐആറിൽ പറയുന്നതിൽ കൂടുതലായൊന്നും വിഎസ് നൽകിയ അപേക്ഷയിൽ കാണുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പാറ്റൂരിലെ സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്‌ളാറ്റ് നിർമാണത്തിന് ചട്ടങ്ങള്‍ ലംഘിച്ച് കൈമാറിയെന്നാണ് ആരോപണം. ഇതില്‍ ഉത്തരവാദികളായ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്‌ടറിന് ലഭിച്ചിരുന്നു. സമാനകേസ് ലോകായുക്‌തയിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് കേസ് എടുക്കാതിരുന്നത്.
Read Also: കേരളത്തിൽ നിന്നുള്ള ഇടത് രാജ്യസഭാ എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു