ഉദ്ധവിന് പൂർണ പിന്തുണയെന്ന് പവാർ; സർക്കാർ കാലാവധി പൂർത്തിയാക്കും

By News Desk, Malabar News
sharad pawar
Ajwa Travels

ന്യൂഡെൽഹി: ശിവസേനയിലെ വിമത നീക്കത്തിൽ ആടിയുലഞ്ഞ മഹാരാഷ്‌ട്ര പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം. ഉദ്ധവ് താക്കറെയ്‌ക്ക് പൂര്‍ണപിന്തുണയെന്ന് ശരദ് പവാര്‍ അറിയിച്ചു. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണ്. വിമതര്‍ ഉദ്ധവ് താക്കറെയുമായി നേരിട്ട് സംസാരിക്കണമെന്നും പവാർ നിർദ്ദേശിച്ചു.

അതേസമയം, കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ച ഏകനാഥ് ഷിൻഡെ നാളെ ഗവർണറെ കണ്ടേക്കും. വിമതപക്ഷത്തെ അനുനയിപ്പിക്കാൻ മഹാസഖ്യം വിടാൻ പോലും തയാറെന്ന അവസാന അടവും ശിവസേന പുറത്തിറക്കി. ഇതിൽ അതൃപ്‌തി പ്രകടിപ്പിച്ച കോൺഗ്രസും എൻസിപിയും അടിയന്തര യോഗങ്ങൾ ചേർന്നു.

ബാൽ താക്കറെയുടെ മകന് ശിവസേന നിയമസഭാ അംഗങ്ങളുടെ പിന്തുണ ദിവസവും കുറയുകയാണ്. മുഖ്യമന്ത്രി പദം കൈമാറാൻ സന്നദ്ധത അറിയിച്ച ഉദ്ധവിനെ തള്ളിയ മുൻ വിശ്വസ്‌തൻ ഏക്‌നാഥ് ഷിൻഡെ യാതൊരു അനുനയത്തിനുമില്ലെന്ന നിലപാടിൽ തുടരുന്നു. മുഖ്യമന്ത്രി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുത്തത് ആദിത്യ താക്കറെയടക്കം 13 പേർ മാത്രം.

അതേസമയം ഗുവാഹത്തിയിലെ റിസോർട്ടിൽ 42 നിയമസഭാംഗങ്ങളെ അണിനിരത്തി ഷിൻഡെ കരുത്തുകാട്ടി. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ മൂന്നിൽ രണ്ട് പിന്തുണ പേരുടെ പിന്തുണ ഉണ്ടെന്നാണ് ഷിൻഡെ വിഭാഗം അവകാശപ്പെടുന്നത്.

Most Read: ആദ്യ കാഴ്‌ചയിൽ പ്രണയം, ‘കളിപ്പാവ’യെ വിവാഹം ചെയ്‌ത്‌ യുവതി; വേറിട്ട ദാമ്പത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE