ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന്റെ മോചനത്തിൽ ഇന്ന് സുപ്രീം കോടതി വിധി പറയും. അമ്മ അർപുതം അമ്മാളിന്റെ ഹരജിയിലും ഇന്ന് വിധി പറയും. ജസ്‌റ്റിസ് എൽ നാഗേശ്വര റാവുവാണ് വിധി പ്രസ്‌താവിക്കുന്നത്. കേസിൽ ആറ് പ്രതികൾക്കും ഇന്നത്തെ വിധി വളരെ നിർണായകമാണ്. പേരറിവാളന്റെ നല്ലനടപ്പ് കോടതി പരാമർശിച്ചിരുന്നു. ഇക്കാര്യത്തിൽ നേരത്തെ സുപ്രീം കോടതി കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. ജയിലിൽ നല്ല നടപ്പായിരുന്നിട്ടും പേരറിവാളിനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.
1999ലാണ് പേരറിവാളൻ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലാകുന്നത്. അന്ന് 19 വയസായിരുന്നു അദ്ദേഹത്തിന്. പുഴൽ സെൻട്രൽ ജയിലിലെ തടവുകാരനായിരുന്നു പേരറിവാളൻ. രാജീവ് ഗാന്ധി വധക്കേസിലെ പങ്കാളിയെന്ന് വിലയിരുത്തി പേരറിവാളന് വിധിച്ച വധശിക്ഷ 2014ലാണ് സുപ്രീം കോടതി ഇളവ് ചെയ്‌ത് ജീവപര്യന്തമാക്കി കുറച്ചത്.
പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്‌തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേൽ ചുമത്തിയ കുറ്റം. അറസ്‌റ്റിന് പുറകെ പലരും പേരറിവാളിന്റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നതിനാൽ കേസ് ഏറെ ചർച്ച ചെയ്യപ്പെട്ടു.
Most Read: അമ്മയെ വിട്ടുപിരിയാൻ വയ്യ; മൃതദേഹം വീപ്പയിൽ സൂക്ഷിച്ച് മകൻ